ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയ, ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ബഹുമതി നൽകി ആദരിച്ചു. ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക പ്രവർത്തിച്ചിട്ടുണ്ട്. ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ്.
ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലും അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ വിദഗ്ധയായ ഡോ ലളിതാംബിക ഇന്ത്യയുടെ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി 2018ൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്‌ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. ഡോ ലളിതാംബിക മനുഷ്യ ബഹിരാകാശ യാത്രയിൽ സിഎൻഇഎസും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറിൽ ഒപ്പുവെക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ, മേഖലയിലെ ലളിതാംബികയുടെ വൈദഗ്ദ്ധ്യം, നേട്ടങ്ങൾ, അശ്രാന്ത പരിശ്രമം എന്നിവ ഇൻഡോ-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ മഹത്തായ അധ്യായം രചിച്ചെന്ന് ലളിതാംബികക്ക് പുരസ്കാരം സമ്മാനിച്ചുകൊണ്ട് പറഞ്ഞു.സുബിൻ മേത്ത, ജെആർഡി ടാറ്റ, സത്യജിത് റേ, പണ്ഡിറ്റ് രവിശങ്കർ, ഇ ശ്രീധരൻ, ഭാരതരത്‌ന സിഎൻആർ റാവു, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, ലതാ മങ്കേഷ്‌കർ, ഷാരൂഖ് ഖാൻ, ശശി തരൂർ തുടങ്ങിയവർക്കും മുൻപ് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ട്.
.