കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തി. ആറു ദിവസമായി പൊരി വെയിലത്ത് മിനിമം വേതനം 400 രൂപയെങ്കിലും ആക്കി കിട്ടാൻ സമരം ചെയ്യുകയാണ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. 200 രൂപയോളം മാത്രമാണ് ഇപ്പോഴും ശരാശരി കശുവണ്ടി തല്ലുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്. ഈ മേഖലയിൽ ഒരു ശമ്പള പരിഷ്കരണം വന്നിട്ട് എട്ടു വർഷമായി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഫാക്ടറികൾക്ക് മുന്നിൽ ആറു ദിവസമായി രാപ്പകൽ സമരം നടക്കുന്നത്.
200 രൂപ കൊണ്ട് ഇക്കാലത്ത് എങ്ങനെ ജീവിക്കും എന്ന് തൊഴിലാളി ചോദിക്കുന്നു. സ്ത്രീകൾ ജീവിത സമരത്തിനായി ഗേറ്റ് പോലും തടഞ്ഞ് തൊഴിലാളികൾ ഒന്നിച്ചപ്പോൾ സംഘടനകൾക്കും ഒപ്പം നിൽക്കേണ്ടിവന്നു. ഇനിയുള്ള ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനപാത ഉപരോധിച്ച അടക്കമുള്ള സമരം ആലോചിക്കേണ്ടി വരുമെന്നാണ് കശുവണ്ടി തൊഴിലാളികൾ പറയുന്നത്.