വഴികളില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

മറ്റ് വഴികളില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർമാർക്ക് എവിടെ വരെ പോകാം എന്നതിൽ ഭരണഘടനാപരമായ വ്യക്തിയുണ്ട്. എന്നാൽ ഗവർണറുടെ ഇടപെടൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിളെ തടസ്സപ്പെടുത്തുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബില്ലുകളിളൊന്നും ഒപ്പുവെക്കാത്തത് ഗവർണറും സർക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചിരുന്നു.

ഇതിനിടയിലാണ് ഒരു നിയമഭേദഗതിക്കും പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയത്. പിന്നാലെയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.ബില്ലുകൾ എക്കാലവും വെച്ച് താമസിപ്പിക്കാൻ ഗവർണർമാർക്ക് കഴിയില്ല. വിഷയത്തിൽ സുപ്രീംകോടതി തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് മറ്റുമാർഗങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ബില്ലുകൾ ഒപ്പിടാൻ ഗവർണർ തയ്യാറായതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ ഭരണഘടനാ പദവി അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മേൽ ഗവർണറുടെ ഇടപെടലും അത്തരമൊരു പദവിയും ആവശ്യമില്ലെമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.