സഹകരണമേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ പ്രതിഷേധ നടപടികളുമായി യുഡിഎഫ്. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താനാണ് യുഡിഎഫ് പദ്ധതിയിടുന്നത്. ഒക്ടോബർ 16ന് തിരുവനന്തപുരത്ത് വെച്ചാണ് സഹകാരി സംഗമം നടത്തുക. യുഡിഎഫ് അനുകൂലികളായ സഹകാരികൾ സംഗമത്തിൽ പങ്കെടുക്കും.

നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിനെതിരെ കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചു. 14 മണ്ഡലങ്ങളിലും കുറ്റവിചാരണ നടത്താനാണ് തീരുമാനം. ഓഗസ്റ്റ് 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത്.

സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. സർക്കാരിന്റെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കാനും യുഡിഎഫ് തീരുമാനിച്ചു.