മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താനുള്ള ഹർജി തള്ളി

കൊച്ചി : മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. പത്രവാർത്തകളുടെ പേരിൽ കേസെടുക്കാനാവില്ലെന്നും തെളിവുകളുടെ അഭാവത്തിൽ കേസിൽ അന്വേഷണം നടത്താൻ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയൻറെ മകൾ കരി മണൽ കമ്പനിയിൽ നിന്ന് വാങ്ങിയത് മാസപ്പടിയാണെന്ന് പറഞ്ഞുള്ള കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവിന്റെ ഹർജിയാണ് കോടതി തള്ളിയത്.

സി എം ആർ എൽ കമ്പനിയിൽ നിന്ന് വീണവിജയൻ 1. 72 കോടി രൂപ മാസപ്പടി വാങ്ങിയെന്നായിരുന്നു ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയത്. ഈ വിഷയത്തിലാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. അതെ സമയം വീണയുടെ കമ്പനിക്ക് മാസപ്പടി ലഭിച്ചില്ലെന്നും സേവനത്തിനുള്ള തുകയാണ് നൽകിയതെന്നുമാണ് സി പി എം അഭിപ്രായപ്പെടുന്നത്.