ഡൽഹി : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നരഹത്യാകുറ്റം നിലനിൽക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീം കോടതിയും തള്ളി. ഈ കേസ് വിചാരണ നടത്തേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്തായിരുന്നു വെങ്കിട്ട രാമന്റെ വാദം തള്ളിയത്. വേഗത്തിൽ വണ്ടിയോടിക്കുന്നത് നരഹത്യ ആകാത്തതിനാൽ കുറ്റം നിലനിൽക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ട രാമന്റെ അഭിഭാഷകന്റെ വാദം.
ഇത് നേരത്തെ തന്നെ കേരള ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ച ശേഷമായിരുന്നു ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യകുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.തുടർന്നാണ് ശ്രീറാം കേസിൽ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും ഈ നിലപാട് വ്യക്തമാക്കിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ശ്രീറാം വെങ്കിട്ട രാമൻ.

