‘ദി കേരള സ്റ്റോറി’:പ്രതിഷേധിച്ച രണ്ട് പേരുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ സംഘാടകര്‍ റദ്ദാക്കി

‘ദി കേരള സ്റ്റോറി’ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച രണ്ട് പേരുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ സംഘാടകര്‍ റദ്ദാക്കി. തിരുവനന്തപുരം സ്വദേശിയായ അര്‍ച്ചനയുടെയും കൊച്ചി സ്വദേശിയായ ശ്രീനാഥിന്റെയും ഡെലിഗേറ്റ് പാസുകളാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ റദ്ദാക്കിയത്. സിനിമയാണെന്നും സിനിമയില്‍ പറയുന്ന കാര്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് ചോദിച്ചാല്‍ സംവിധായകനുള്‍പ്പടെയുള്ളവര്‍ക്ക് മറുപടിയൊന്നുമില്ലെന്നും കേരള സ്റ്റോറി പ്രൊപ്പഗണ്ട പ്രതിഷേധിച്ചവര്‍ പറഞ്ഞു.

ഇരുവരും പ്രതിഷേധിച്ചത് ചിത്രത്തിനെതിരെയുള്ള പോസ്റ്ററുകളും ലഘുലേഖയും കൈയില്‍ പിടിച്ച് റെഡ് കാര്‍പ്പറ്റില്‍ നിന്നാണ്. ഇവര്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെത്തിയ സംവിധായകന്‍ സുദീപ്‌തോ സെന്നുമായി വാക്കു തര്‍ക്കത്തിലുമേര്‍പ്പെട്ടു. ”ഇഫിയില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി, ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. ഞങ്ങളെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു, ഞങ്ങളെ ഫെസ്റ്റിവലില്‍ നിന്ന് വിലക്കിക്കൊണ്ട് ഞങ്ങളുടെ ഇഫി ഡെലിഗേറ്റ് പാസ് അവര്‍ എടുത്തുകളഞ്ഞു,” ശ്രീനാഥ് എക്‌സില്‍ പങ്കുവെച്ചു.