തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഉദ്യോഗസ്ഥന് പട്ടിയുടെ കടിയേറ്റു

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഉദ്യോഗസ്ഥന് പട്ടിയുടെ കടിയേറ്റു. എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം. ഉദ്യോഗസ്ഥനെ ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലവടി ഗവൺമെന്റ് ഹൈ സ്കൂളിലെ ബൂത്തിലെ സെക്കന്റ്‌ പോളിംഗ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.

കോഴിക്കോട് കൊടിയത്തൂരിൽ മറ്റൊരു സംഭവത്തിൽ വോട്ട് ചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 156 ആം ബൂത്തിനടുത്താണ് സംഭവം നടന്നത്. രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് കുഞ്ഞി മാണി, ഷിനോജ് തോട്ടത്തിൽ എന്നിവരെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ഇവരെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി.