കൊറോണ വൈറസിനെ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജൈവായുധമായി ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി തെളിവ്

bio weapon

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ ചൈന ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നതായി തെളിവ്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് തെളിവുകള്‍ ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്‌ട്രേലിയന്‍’ ആണ് പുറത്തുവിട്ടത്.

2015 ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളു െഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രഞ്ജര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് തെളിവുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. മനുഷ്യനിര്‍മ്മിത വൈറസുകളെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.

2019 ന്റെ അവസാനത്തില്‍ കോവിഡ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുയര്‍ത്തിയെങ്കിലും ചൈന ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച സമുദ്രവിഭവങ്ങളിലുടെയാണ് കൈാറോണ വൈറസ് രാജ്യത്ത് എത്തിയതെന്നാണ് ചൈനയുടെ വാദം.