ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ വാഹനങ്ങള്‍ മണിക്കൂറില്‍ 120 കിലോമീറ്ററും എക്‌സ്പ്രസ് ഹൈവേകളില്‍ മണിക്കൂറില്‍ 140മാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശം. ഇന്നലെ നടന്ന മീറ്റിംഗില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതാത് സംസ്ഥാനങ്ങളിലെ ഗതാഗത സൗകര്യങ്ങള്‍ അനുസരിച്ച് അവിടുത്തെ ഭരണാധികാരികള്‍ക്ക് വേഗപരിധി നിശ്ചയിക്കാനുള്ള അധികാരമുണ്ട്.

രാജ്യത്ത് മുഴുവന്‍് ദേശീയപാതയിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആക്കിയപ്പോള്‍ കേരളത്തില്‍ വളരെക്കാലമായി ഇത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നു. ഈയടുത്ത കാലത്താണ് ഇത് മണിക്കൂറില്‍ 85 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയത്.എന്നാല്‍ സംസ്ഥാനപാതയിലും കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലും 50 കിലോമീറ്റര്‍ മാത്രമേ വേഗത പാടുള്ളു. സംസ്ഥാന പാതയിലും ദേശീയപാതയിലും യഥാക്രമം 80ഉം 85ഉം വേഗതയില്‍ സഞ്ചരിക്കാമെങ്കില്‍ നാലു വരി പാതയില്‍ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്.