നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാം, ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിനും അനുമതി

parsi temple

തിരുവന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങളില്‍ പതിനഞ്ച് പേര്‍ക്ക് അനുമതി. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗവും, ടിപിആര്‍ എട്ടിനും പതിനാറിനുമിടയിലുള്ളത് ബി വിഭാഗവും , 16-24 ശതമാനത്തിന് ഇടയിലുള്ളത് സി വിഭാഗവുമായിരിക്കും.

അതേസമയം ബാങ്കുകള്‍ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെ പ്രവര്‍ത്തിക്കാം. കാറ്റഗറി എയിലും ബിയിലും ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. കാറ്റഗറി സിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തനം അനുവദിക്കും.

ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് അനുമതിയുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.