രണ്ടാമൂഴത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി സിപിഎമ്മിന്റെ ചുവടുവയ്പ്

തിരുവനന്തപുരം: ഇതുവരെ ഒരു സര്‍ക്കാരും സ്വീകരിക്കാത്ത തരത്തില്‍ യുവാക്കള്‍ക്ക് പ്രധാനവകുപ്പുകള്‍ നല്‍കി രണ്ടാമൂഴത്തില്‍ സിപിഎമ്മിന്റെ ചുവടുവയ്പ്. നിപയും കോവിഡും പ്രതിസന്ധി തീര്‍ത്ത ഭരണവര്‍ഷത്തില്‍ ആഗോള ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയായിരുന്നു ഒന്നാം പിണറായി മന്ത്രിസഭയിലെ കെ കെ ശൈലജ. ശൈലജ ടീച്ചറെ ഇത്തവണ ഒഴിവാക്കി ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജിനെ ആരോഗ്യവകുപ്പ് ഏല്‍പ്പിച്ചു. ധനകാര്യം കെ.എന്‍ ബാലഗോപാലും വ്യവസായ വകുപ്പ് പി രാജീവും ഉന്നതവിദ്യാഭ്യാസം ആര്‍ ബ്ിന്ദുവും കൈകാര്യം ചെയ്യും. ഘടകക്ഷികള്‍ക്ക് വകുപ്പ് വിഭജനം നടത്തിയതിലും സിപിഎം സൂക്ഷമത പുലര്‍ത്തിയിട്ടുണ്ട്.

ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷം കഴിച്ചാല്‍ അടുത്തയാള്‍ക്ക് പദവി വിട്ട് നല്‍കേണ്ടി വരും. വകുപ്പിന്റെ തുടര്‍ച്ച കൂടി ആരായിരിക്കണമെന്ന കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് വിഭജനം നടത്തിയിരിക്കുന്നത്. ആന്റണി രാജുവിന് ആദ്യ രണ്ടര വര്‍ഷം ഗതാഗതവും പിന്നീടുള്ള രണ്ടര വര്‍ഷം ആ വകുപ്പ് ഗണേഷ് കുമാറിനും ലഭിക്കും. തുറമുഖവും മ്യൂസിയവും ഇത്തവണ അഹമ്മദ് ദേവര്‍കോവിലിനുമാണ്. രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആ വകുപ്പ് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് തന്നെ ലഭിക്കും. വൈദ്യുതി വകുപ്പ് ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മറ്റൊരു മാറ്റം. ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണനും നല്കി.

പ്രധാനവകുപ്പുകള്‍

പിണറായി വിജയന്‍– പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ

കെ.എന്‍. ബാലഗോപാല്‍– ധനകാര്യം

വീണ ജോര്‍ജ്– ആരോഗ്യം

മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം

കെ രാധാകൃഷ്ണൻ– ദേവസ്വം, പാർലമെന്ററി കാര്യം

ആന്റണി രാജു– ഗതാഗത വകുപ്പ്

പി. രാജീവ്– വ്യവസായം

ആര്‍.ബിന്ദു– സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം

എം.വി. ഗോവിന്ദന്‍– തദ്ദേശസ്വയംഭരണം, എക്സൈസ്

സജി ചെറിയാൻ– ഫിഷറീസ്, സംസ്കാരികം

വി എൻ വാസവൻ– സഹകരണം, രജിസ്ട്രേഷൻ

അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം, പുരാവസ്തു, മ്യൂസിയം

വി. അബ്ദുറഹിമാൻ– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

കെ. കൃഷ്ണന്‍കുട്ടി– വൈദ്യുതി

എ കെ ശശീന്ദ്രൻ– വനംവകുപ്പ്