സഞ്ജുവിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

മുംബൈ: സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ദേശീയ ടീമില്‍ പുറത്ത് നിര്‍ത്തുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു ആദ്യമത്സരത്തില്‍ നല്ല തുടക്കം കാഴ്ചവച്ചുവെങ്കിലും പിന്നീടുണ്ടായ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇന്നലെ ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം 21 റണ്‍സിന് പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ എത്തുകയായിരുന്നു.ആദ്യം തന്നെ മനസിലാക്കേണ്ടത് സഞ്ജു ക്യാപ്റ്റനാണെന്നുള്ള വസ്തുതയാണ്. സഞ്ജുവാണ് മുന്നില്‍ നിന്ന് നയിക്കേണ്ടത്. ആദ്യ മത്സരത്തില് അത് അവന് ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ പരാജയം. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ. സഞ്ജു ഒരു മത്സരത്തില്‍ നന്നായി കളിക്കും. അടുത്ത മത്സരത്തിലും അതുതന്നെ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ സാഹചര്യം എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കില്ല. പെട്ടന്ന് ്പുറത്താവുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. സഞ്ജു നേടുന്ന ഓരോ റണ്‍സും വിലപ്പെട്ടതാണ്. രാജസ്ഥാന്‍ നിരയില്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസുമുണ്ട്. റണ്‍്‌സ് കണ്ടെത്താന് അവര്‍ മിടുക്കരാണ്. അതുകൊണ്ട് ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് റണ്‌സ് കണ്ടെത്തുകയാണ് വേണ്ടത്. ഗവാസ്‌കര് പറഞ്ഞു.