ഹജ്ജ്, ഉംറ സുരക്ഷാ ഗാര്‍ഡുകളായി വനിതകളും

റിയാദ്: രാജ്യത്ത് ആദ്യമായി ഹജ്ജ്, ഉംറ സുരക്ഷാ ഗാര്‍ഡുകളായി വനിതകളെ നിയമിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സൗദി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. ട്വിറ്ററിലൂടെ അധികൃതര്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധിപ്പേര്‍ പങ്കുവെച്ചു.സൈനിക രംഗത്തെ വിവിധ പദവികളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ അപേക്ഷ നല്കാമെന്ന് നേരത്തെ സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മസ്ജിദുല് ഹറമിലെ വിവിധ വിഭാഗങ്ങളിലേക്ക് 1500ഓളം സ്ത്രീകളെ ഇരുഹറം കാര്യലയം നിയമിച്ചിരുന്നു.