ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു

ന്യൂഡല്‍ഹി : കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ആശങ്കയായി ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍. തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി പേര്‍ ഇപ്പോഴും കോവിഡ് ബാധിതരായിതുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടയില്‍ 75 ശതമാനം കേസുകള്‍ കുറഞ്ഞിട്ടും മരണ നിരക്കില്‍ കാര്യമായ കുറവില്ല.

ഒന്നാം തരംഗത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് രണ്ടാം തരംഗം. ആദ്യ തരംഗത്തില്‍ പ്രതിമാസ കോവിഡ് മരണ നിരക്ക് ആറ് ശതമാനമായിരുന്നു. ഇപ്പോഴത് 7.6 ശതമാനമായി. 45 വയസ്സിന് താഴെയുള്ളവര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും സമാനമാണ്, 28 ശതമാനം. എന്നാല്‍ അവരുടെ മരണ നിരക്ക് രണ്ടു മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു’ ഡോ.സന്ദീപ് ബുധിരാജ പറഞ്ഞു.

1794 കേസുകളും 74 മരണവുമായിരുന്നു മെയ് പത്തിന് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്നലെ 1425 കേസുകളും 59 മരണവുമാണ് സ്ഥിരീകരിച്ചത്.
രോഗം ഗുരുതരമായി ബാധിച്ചവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഐസിയു കിടക്കകളുടെ എണ്ണവും മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിച്ചുവരുന്നുണ്ട്.