വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തും കരാറുണ്ടാക്കിയെന്ന് മന്ത്രി എ കെ ബാലന്‍

a k balan

പാലക്കാട്: 25 വര്‍ഷത്തേക്ക് വെളിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കരാറുണ്ടാക്കിയെന്ന ആരോപണവുമായി മന്ത്രി എ.കെ ബാലന്‍. ഇത് എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്ന് ഇതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും എ കെ ബാലന്‍ പറയുന്നു. 66,225 കോടി രൂപയുടെ കരാറായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്തേത് എന്നാണ് ബാലന്‍ വെളിപ്പെടുത്തുന്നത്. യൂണിറ്റിന് നാലേകാല്‍ രൂപയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നു ആ കരാറെന്നും ബാലന്‍ വെളിപ്പെടുത്തുന്നു. അദാനിയുടെ കരാര്‍ റദ്ദാക്കുമെന്ന് പറയുന്ന ചെന്നിത്തല വിഴിഞ്ഞം റദ്ദാക്കുമോ? ബാലന്‍ ചോദിച്ചു.നേരിട്ടും, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴിയും അദാനി ഗ്രൂപ്പുമായി സംസ്ഥാനസര്‍ക്കാര്‍ വൈദ്യുതിക്കരാര്‍ ഉണ്ടാക്കിയെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രതിപക്ഷനേതാവിന്റേത് വല്ലാത്തൊരു മാനസികാവസ്ഥയാണ്. അന്നത്തെ മുഖ്യമന്ത്രിയെ കേരളത്തിന്റെ മുന്നില്‍ അപമാനിക്കാനാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ആരോപണമെന്നും എകെ ബാലന്‍ പറഞ്ഞു.
ഒരു ആരോപണവും നിലനില്‍ക്കാത്തതുകൊണ്ടാണോ മാധ്യമങ്ങളും പ്രതിപക്ഷവും ക്യാപ്റ്റന് പിറകേ പോയതെന്ന് എ കെ ബാലന്‍ ചോദിച്ചു. പിണറായിയെ ക്യാപ്റ്റനെന്നോ സഖാവേ എന്നോ എന്തോ വിളിച്ചോട്ടെ. അതിനെന്താ വിവാദം?മലമ്പുഴയില്‍ വോട്ടുകച്ചവടം നടക്കുന്നുവെന്ന ആരോപണവും മന്ത്രി എ കെ ബാലന്‍ ഉയര്‍ത്തി.