ശ്രീനഗർ: ജമ്മു കശ്മീരിൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ജെയ്ഷെ മുഹമ്മദിന്റെ പിന്തുണയുള്ള ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. കശ്മീരിൽ അടുത്തിടെ കണ്ടെത്തിയ ലിഥിയം നിക്ഷേപം ആക്രമിക്കുമെന്നാണ് ഭീഷണി. പാക് അധീന കശ്മീരിലെ മുസാഫറാബാദ് നഗരത്തിൽ നിന്നും സംഘടനയിൽ പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കത്തിലാണ് ഭീഷണി സന്ദേശമുള്ളത്.
ജമ്മു കശ്മീരിലെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തെ എതിർക്കാനാണ് തീരുമാനമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ വികസനത്തിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നുവെന്നും മേഖലയിലെ വിഭവങ്ങൾ കൊള്ളയടിക്കാൻ ഒരു ഇന്ത്യൻ കമ്പനികളെയും അനുവദിക്കില്ലെന്നും കത്തിൽ പറയുന്നു. ഡ്രോൺ ചിത്രങ്ങളും കത്തിലുണ്ട്.
ജമ്മു കശ്മീരിലെ ജനങ്ങളുടേതാണ് ഈ വിഭവങ്ങൾ ജമ്മുവിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഒരു വൃത്തികെട്ട ഹിന്ദുത്വ കള്ളനെയും നമ്മുടെ വിഭവങ്ങൾ എടുക്കാൻ അനുവദിക്കില്ല. ജമ്മു കശ്മീരിലെ കലക്കവെള്ളത്തിലേക്ക് ഇറങ്ങാൻ ധൈര്യപ്പെടുന്ന ഇന്ത്യൻ കമ്പനികളെ തങ്ങൾ ആക്രമിക്കും, ജമ്മു കശ്മീരിനുള്ളിൽ മാത്രമല്ല, ഇന്ത്യക്കകത്തും, ഞങ്ങളുടെ വാക്ക് പാലിക്കാൻ ഞങ്ങൾ ഏതറ്റം വരെയും പോകും. ഈ ഹിന്ദുത്വർ ഭൂമി പിടിച്ചെടുക്കുന്നു, വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്നു, വിഭവങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നു. ഈ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദം ഉയർത്തണമെന്നും സംഘടന ആഹ്വാനം ചെയ്തു.

