പോളണ്ടിനെ മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ദോഹ: പോളണ്ടിന്റെ വെല്ലുവിളി മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. 44-ാം മിനിട്ടില്‍ ഒളിവര്‍ ജിറൂദാണ് ആദ്യഗോള്‍ സ്‌കോര്‍ ചെയ്തത്.74-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. അവസാന സമയത്ത് കിട്ടിയ പെനാല്‍റ്റി റീ കിക്കിലൂടെ റോബര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കി പോളണ്ടിന്റെ ആശ്വാസഗോള്‍ നേടി.

38-ാം മിനിട്ടില്‍ ഹെന്‍ഡേഴ്‌സണ്‍, 45-ാം മിനിട്ടില്‍ ക്യാപ്ടന്‍ ഹാരി കേന്‍,57-ാം മിനിട്ടില്‍ ബുക്കായോ സാക്ക എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്‌ളണ്ട് സെനഗലിനെ തോല്‍പ്പിച്ചത്. 52 ഗോളുകളുമായി ഒളിവര്‍ ജിറൂദ് ഫ്രാന്‍സിന്റെ ആള്‍ടൈം ടോപ് ഗോള്‍ സ്‌കോററായി മാറി. തകര്‍ത്തത് തിയറി ഒന്റിയുടെ റെക്കാഡാണ്.

5 ഗോളുകളുമായി എംബാപ്പെ ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ ആയിമാറി. കഴിഞ്ഞ ലോകകപ്പില്‍ എംബാപ്പെ നാലുഗോളുകള്‍ നേടിയിരുന്നു.