നെഹ്‌റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാന വാക്ക്: കെ. മുരളീധരന്‍ എം.പി

നെഹ്‌റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാന വാക്കെന്നും നെഹ്‌റു കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കെ. മുരളീധരന്‍ എം പി പറഞ്ഞു.

‘കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലര്‍ മുന്നോട്ടു വരുന്നത്. ജനാധിപത്യ മത്സരങ്ങള്‍ മുന്‍പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. നെഹ്‌റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്‌റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ കരുതാന്‍ സാധിക്കില്ല. നെഹ്‌റു കുടുംബത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്‌റു കുടുംബമാണ് പാര്‍ട്ടിയുടെ കരുത്ത്. ജനാധിപത്യ പാര്‍ട്ടികളില്‍ മത്സരം മുന്‍പും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയിലെ അന്തിമ വാക്ക് നെഹ്‌റു കുടുംബത്തിന്റെ ആണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.