മലയാള സിനിമയിൽ തന്റേതായ ഒരിടം സ്വന്തമാക്കിയ താരമാണ് ദുൽഖർ സൽമാൻ. 2012 ൽ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സൂപ്പർ താരം മമ്മൂട്ടിയുടെ മകനായ ദുൽഖർ സിനിമയിലേക്ക് എത്തുന്നത്. സിനിമാ ജീവിതം ആരംഭിച്ച് 10 വർഷം പൂർത്തിയാക്കുന്ന വേളയിൽ തന്റെ ജീവിതത്തിൽ മാതാപിതാക്കൾക്കുള്ള സ്വാധീനത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.
ഏതൊരും മക്കളും ഏതെങ്കിലും വിധത്തിൽ അച്ഛനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്പ്പോഴും അവരുടെ കരിയർ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല. അവരുടെ മൂല്യങ്ങൾ, സ്വഭാവവിശേഷങ്ങൾ അല്ലെങ്കിൽ അവർ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിൽ മാത്രമല്ല, കുടുംബങ്ങൾക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാൻ താനും ആഗ്രഹിച്ചിരുന്നു. യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ തന്റെ മാതാപിതാക്കൽ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുൽഖർ പറയുന്നു.’നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീർക്ക എന്നെ സമീപിച്ചപ്പോൾ പറഞ്ഞത് താൻ പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ട്. തനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. താനൊരു മോട്ടോർ സൈക്കിളിൽ കയറിയാൽ പോലും അവർക്ക് പേടിയാണ് ഞാൻ പുറത്താണെങ്കിൽ മടങ്ങിവരുന്നതുവരെ അവർക്ക് സമാധാനമുണ്ടാകില്ല. സോളോ റൈഡർമാരുടെ നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ തന്റെ ജോലിയെ യാത്ര ചെയ്യാൻ എനിക്ക് ലഭിക്കുന്ന വലിയ അവസരമായിട്ടാണ് താൻ കാണുന്നതെന്നും ദുൽഖർ വ്യക്തമാക്കി.

