കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ; രാജ്യവ്യാപക പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ

ന്യൂഡൽഹി: രാജ്യത്ത് തൊഴിലാളികൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് നടത്താനാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരി 23, 24 തീയതികളിലായാണ് പണിമുടക്ക് നടത്തുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പണിമുടക്ക് എന്ന് നടത്തമെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇതാണ് ഇപ്പോൾ തീരുമാനമായത്.

ഫെബ്രുവരി മാസം ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രാജ്യത്താകമാനം പൊതുപണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയൻ സംഘടനകൾ തീരുമാനിച്ചത്. ‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമാക്യമാണ് തൊഴിലാളി സംഘടനങ്ങൾ ഉയർത്തുന്നത്.

പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ, കർഷക തൊഴിലാളി വിരുദ്ധത, കോർപ്പറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുന്നത്.