രാജ്യത്തെ ബാങ്കിംഗ് മേഖല വളരെ ശക്തമായ നിലയിൽ; ബാങ്കുകൾ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിംഗ് മേഖല വളരെ ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കിംഗ് മേഖലയിൽ ഗവൺമെന്റ് തുടക്കം കുറിച്ച പരിഷ്‌കാരങ്ങൾ ബാങ്കിംഗ് മേഖലയെ എല്ലാ വിധത്തിലും പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കുക’ എന്ന വിഷയത്തിലെ സമ്മേളനത്തിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപഭോക്താവ് അപേക്ഷകനാണെന്നും അല്ലെങ്കിൽ തങ്ങൾ ദാതാവും ഉപഭോക്താവ് സ്വീകർത്താവുമാണെന്ന തോന്നൽ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 ന് മുൻപുള്ള പ്രശ്നങ്ങളും വെല്ലുവിളികളും ഒന്നൊന്നായി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്. നിഷ്‌ക്രീയാസ്ഥികളുടെ (എൻ.പി.എ) പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും, ബാങ്കുകളിൽ പുനർമൂലധനവൽക്കരണം നടത്തുകയും അവയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റൻസി കോഡു (ഐ.ബി.സി)പോലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു, നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചു, കടം വീണ്ടെടുക്കൽ (ഡെറ്റ് റിക്കവറി) ട്രിബ്യൂണലിനെ ശക്തിപ്പെടുത്തി. കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലഘട്ടത്തിൽ രാജ്യത്ത് ഒരു സമർപ്പിത സ്ട്രെസ്ഡ് അസറ്റ് മാനേജ്മെന്റ് വെർട്ടിക്കൽ (സമ്മർദ്ദ ആസ്തി പരിപാലന ലംബരൂപം ) രൂപീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റം നൽകുന്നതിനും രാജ്യത്തെ സ്വാശ്രയമാക്കുന്നതിനും പുതിയ ഊർജ്ജം പകർന്നുനൽകുന്നതിനായി സുപ്രധാനമായ പങ്ക് വഹിക്കാൻ ഇന്ന് ഇന്ത്യയിലെ ബാങ്കുകൾ ശക്തമാണ്. കേന്ദ്രസർക്കാർ സമീപ വർഷങ്ങളിൽ സ്വീകരിച്ച നടപടികൾ ബാങ്കുകൾക്ക് ശക്തമായ മൂലധന അടിത്തറ സൃഷ്ടിച്ചു. പൊതുമേഖലാ ബാങ്കുകളിലെ എൻ.പി.എ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ബാങ്കുകൾക്ക് മതിയായ പണലഭ്യതയും എൻ.പി.എയുടെ കരുതലിന് വേണ്ടിയുള്ള വ്യവസ്ഥയും വേണ്ട. ഇത് അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യൻ ബാങ്കുകളോടുള്ള വീക്ഷണം നവീകരിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൻധൻ പദ്ധതി നടപ്പാക്കുന്നതിൽ ബാങ്കിംഗ് മേഖല കാണിക്കുന്ന ആവേശത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.