കോണ്‍ഗ്രസ് പ്രതിഷേധം; 15 നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 50 പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച റോഡുപരോധത്തില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചെന്ന പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 50 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് എറണാകുളം മരട് പോലീസ് കേസെടുത്തത്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി.ജെ പൗലോസിനെ രണ്ടാം പ്രതിയായും കൊടിക്കുന്നില്‍ സുരേഷ് എംപിയെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി മാര്‍ഗതടസ്സം സൃഷ്ടിക്കുക, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, നടന്‍ ജോജുവിന്റെ കാര്‍ നശിപ്പിച്ച കേസിലും പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ പരിശോധിച്ച് യഥാര്‍ഥ പ്രതികളെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്.