പി ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തി ബന്ധം വച്ച്; വെളിപ്പെടുത്തലുകളുമായി സന്ദീപ് നായർ

തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തി ബന്ധം വച്ചാണെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. മറ്റ് ബന്ധമൊന്നും സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും ഉദ്ഘാടനത്തിന് അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും സന്ദീപ് നായർ വ്യക്തമാക്കി.

അതേസമയം സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. കോൺസുലേറ്റിന്റെ ചില കോൺട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003 ൽ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.

താൻ നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാം. തന്റെ വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ സ്വർണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയിൽ തെളിയിക്കട്ടെ. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരിവിലേക്ക് പോയതെന്നാണ് സന്ദീപിന്റെ അവകാശവാദം. മഹാരാഷ്ട്രയിലേക്ക് പോകാൻ ഒരു ട്രാൻസിറ്റ് പാസ് എടുത്തിരുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കനെ കണ്ടത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ടറിയില്ല. യൂണിടാക്കിനെ കോൺസുൽ ജനറിലിനെ പരിചയപ്പെടുത്തിയെന്നും സന്ദീപ് വിശദമാക്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിൽ കഴിയുകയായിരുന്ന സന്ദീപ് നായർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.