തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന് പോലീസിന് മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഉദ്യോഗസ്ഥർ ഫോൺ വിളികൾ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണം പാറശാലയിലെ പൊലീസുകാരൻ റെക്കോഡ് ചെയ്ത് സാമൂഹ്യ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

