കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണ തുടർച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നു; വിമർശനവുമായി അരുന്ധതി റോയ്

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണ തുടർച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരിയും ബുക്കർപ്രസ് ജേതാവുമായ അരുന്ധതി റോയ്. പശ്ചിമ ബംഗാളിലേതുപോലെ കേരളത്തിൽ സിപിഎം പുറത്തു പോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണെന്ന് അരുന്ധതി റോയ് വ്യക്തമാക്കി. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അരുന്ധതി റോയിയുടെ പ്രതികരണം.

ഓരോ അഞ്ച് വർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു കേരളത്തിലെ ജനങ്ങൾ ഇതുവരെ. എന്നാൽ ഇത്തവണ ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നുവെന്നും അത് തന്നെ അസ്വസ്ഥാമാക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു. സിപിഎമ്മിന് ഒരു തരത്തിലുമുള്ള വിമർശനങ്ങളെ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ടെന്നും ഇന്ന് ഇത്രയും വർഷങ്ങൾക്ക് ശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായത് തുടർഭരണം കൊണ്ടാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.