ഭീകരതയോട് ലോകം വിട്ടുവീഴ്ച ചെയ്യരുത്; യുഎൻ രക്ഷാസമിതി യോഗത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. യുഎൻ രക്ഷാസമിതി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറാണ് ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ വിദേശകാര്യമന്ത്രി പാകിസ്താനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്നായിരുന്നു പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിമർശനം. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിൽ യുഎൻ രക്ഷാസമിതി സംഘടിപ്പിച്ച ചർച്ചയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയുടെ നിലപാട്. ലഷ്‌കർ ഇ ത്വയ്ബയും ജയ്‌ഷെ മുഹമ്മദും അടക്കമുള്ള സംഘടനകൾ ഇന്ത്യയിലും അഫ്ഗാനിസ്താനിലും ഭീഷണിയുയർത്തുന്നു. ഐഎസിന്റെ സാമ്പത്തിക സ്രോതസ് ബലപ്പെട്ടു. ബിറ്റ്‌കോയിനായും ഇപ്പോൾ ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകുന്നുണ്ട്. യുവാക്കളെ ഓൺലൈൻ വഴി ഭീകര സംഘടനകൾ സ്വാധീനിക്കുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.