രാജസ്ഥാന്‍ റോയല്‍സിന് ജയം

ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ രണ്ടാം വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിക്ക് 20 ഓവറില്‍ 142/9 റണ്‍സ് മാത്രമെ എടുക്കാന്‍ ആയുള്ളൂ. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് എടുത്ത് ബൗള്‍ട്ട് ഡെല്‍ഹിയെ തകര്‍ക്കുക ആയിരുന്നു. പൃഥ്വി ഷായും മനീഷ് പാണ്ടെയും ആണ് റണ്‍ ഒന്നും എടുക്കാതെ കളം വിട്ടത്.

65 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ വാര്‍ണറും 38 റണ്‍സ് എടുത്ത ലലിത് യാഥവും മാത്രമാണ് ഡല്‍ഹിക്കായി ബാറ്റു കൊണ്ട് തിളങ്ങിയത്. രാജസ്താനു വേണ്ടി ട്രെന്റ് ബൗള്‍ടും ചാഹലും മൂന്ന് വിക്കറ്റുകളും അശ്വിന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് ഉയര്‍ത്തിയിരുന്നു. ഇന്നും ഓപ്പണര്‍മാരായ ബട്‌ലറും ജൈസാളും മികച്ച തുടക്കമാണ് നല്‍കിയത്. 25 പന്തില്‍ തന്റെ 50 പൂര്‍ത്തിയാക്കിയ ജൈസാള്‍ 31 പന്തില്‍ 60 റണ്‍സ് എടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്‌സും ജൈസാള്‍ പറത്തി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 98 റണ്‍സ് വരെ നീണ്ടു നിന്നു.

വണ്‍ ഡൗണായി എത്തിയ സഞ്ജു സാംസണ്‍ റണ്‍ ഒന്നും എടുക്കാതെ പുറത്തായി. പിന്നാലെ വന്ന പരാഗ് 7 റണ്‍സ് എടുത്തും പുറത്തായി. ഇതോടെ റണ്‍ റേറ്റ് കുറഞ്ഞു. ബട്‌ലറും ഹിട്മയറും അവസാനം ആക്രമിച്ചു കളിച്ചു. ബട്‌ലര്‍ 51 പന്തില്‍ നിന്ന് 79 റണ്‍സ് എടുത്തു. 11 ഫോറും ഒരു സിക്‌സും ബട്‌ലര്‍ അടിച്ചു. 20 പന്തില്‍ 39 അടിച്ച് ഹെറ്റ്മയര്‍ രാജസ്ഥാനെ നല്ല സ്‌കോറിലേക്ക് തന്നെ കൊണ്ടു പോയി. ഡെല്‍ഹിക്ക് വേണ്ടി മുകേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി