സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടന; രൂക്ഷ വിമർശനവുമായി ഡോ എസ് എസ് ലാൽ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഡോ എസ് എസ് ലാൽ. ശരീരം മുഴുവനും വെട്ടിനുറുക്കി ചന്ദ്രശേഖരനെന്ന മാന്യനെ കൊന്ന പാർട്ടിയോ അതിന്റെ നേതാക്കളോ ഇതുവരെ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യനെതിരെ പ്രചാരണം നടത്തി. ഇപ്പോൾ ആ മനുഷ്യന്റെ വിധവയുടെ പിറകേയാണ്. ഒരു സ്ത്രീയെന്ന പരിഗണന പോലും വിധവയായ ആ സാമാജികയ്ക്ക് നൽകാത്ത സി.പി.എം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടനയാണെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവർക്കെതിരെ സകല ആക്ഷേപങ്ങളും പറഞ്ഞ സി.പി.എം അവരുടെ ചികിത്സാ രേഖകൾ മോഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുകയെന്ന ക്രിമിനൽ കുറ്റം നടത്തിയിരിക്കുന്നു. അത് ന്യായീകരിക്കുകയാണ് പാർട്ടി സെക്രട്ടറി. ഇന്നത്തെ സിപിഎമ്മും അതിന്റെ പോഷക സംഘടനകളും ഭീകര സംഘടനകളെപ്പോലെ മാറിയിരിക്കുന്നു. കോളേജുകളിൽ മറ്റ് സംഘടനകളുടെ കൊടി കത്തിക്കൽ മാത്രമാണ് ഇന്ന് എസ്.എഫ്.ഐ യുടെ പ്രവർത്തനം. വോട്ട് ചോദിച്ചാൽ കാല് വെട്ടുമെന്ന് പരസ്യമായി പറയാൻ ഒരു ജില്ലാ സെക്രട്ടറിക്ക് മടിയില്ല. അദ്ധ്യാപകരെ പൂട്ടിയിടാനും അദ്ധ്യാപികയെ ആക്രമിക്കാനും നിയമപഠനം നടത്തുന്ന എസ്.എഫ്.ഐക്കാർക്ക് പോലും മടിയില്ല. ഇവരാണ് ഭാവിയിലെ നിയമജ്ഞരും സാമാജികരും മന്ത്രിമാരും ആകേണ്ടത്. ആ പാർട്ടിയുടെ ചരിത്രം നോക്കിയാൽ അങ്ങനെയാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാമതും ഭരണം കിട്ടിയെന്നതാണ് സി.പി.എമ്മിന്റെ ധിക്കാരത്തിന് കാരണം. കൊവിഡ് രോഗബാധയെ രാഷ്ട്രീയമായി ഉപയോഗിച്ചും കള്ളക്കണക്കുകൾ കാണിച്ചും മാത്രം നേടിയ ഭരണമാണിത്. പിന്നെ കുറേയധികം മനഷ്യർ രോഗഭയം കൊണ്ട് വോട്ടിടാൻ പോകാതിരുന്നതിനാലും. രണ്ടാം ഭരണം നേടാൻ വോട്ട് നൽകിയ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടർമാർമാർ ഈ ഭരണത്തിന് എതിരായിക്കഴിഞ്ഞു. രണ്ടാം തവണ കിട്ടിയ ഭരണം കൂടി ഉപയോഗിച്ച് സി.പി.എം എന്ന കോർപ്പറേറ്റ് പ്രസ്ഥാനത്തിന്റെ ആസ്തി കൂട്ടുക മാത്രമാണ് സി.പി.എം നേതൃത്വത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ ഖജനാവ് സകല മാർഗങ്ങളിലൂടെയും മോഷ്ടിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം മുഴുവനും സി.പി.എം പാർട്ടിയിൽ എത്തിച്ചേരുകയാണ്. സംസ്ഥാനവും മുഴുവൻ ജനങ്ങളും സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുമ്പോൾ സി.പി.എമ്മിന്റെ മാത്രം ആസ്തി ദിവസവും കൂടുകയാണ്. സകലയിടത്തും പാർട്ടി ഭൂമി വാങ്ങുകയാണ്. കെട്ടിടങ്ങൾ കെട്ടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണത്തിന് ഇനിയും മൂന്നു കൊല്ലം ബാക്കിയുണ്ട്. ആ കാലമത്രയും ഭീകരതയും മോഷണവും അനുവദിച്ചാൽ ഈ ഭരണം കഴിയുമ്പോൾ സംസ്ഥാനം ബാക്കിയുണ്ടാവില്ല. അത് ഒരുപാട് പേർക്ക് മനസിലായിട്ടുണ്ട്. മാദ്ധ്യങ്ങൾക്കും. സി.പി.എമ്മിന്റെ അഴിമതികളും അക്രമങ്ങളും അവസാനിപ്പിക്കാനുള്ള വർഷങ്ങളാണ് ബാക്കിയുള്ളത്. സി.പി.എമ്മിന്റെ എല്ലാ കൊള്ളരുതായ്മളെയും നമുക്ക് പ്രതിരോധിക്കണം. കേരള സംസ്ഥാനം ബാക്കിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പൗരന്മാരുടെയും ഉത്തരവാദിത്വമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പഴയ കാലത്ത് എതിർപക്ഷത്ത് നിൽക്കുമ്പോഴും സി.പി.എമ്മിനോട് ഒരു പാർട്ടിയെന്ന നിലയിൽ ബഹുമാനമുണ്ടായിരുന്നു. സകല കുഴപ്പങ്ങൾക്കിടയിലും ബഹുമാനം അർഹിക്കുന്ന കുറേ നല്ല മനുഷ്യർ ആ പാർട്ടിയിൽ ഉണ്ടായിരുന്നു. മാന്യന്മാരായ കുറേ ചെറുപ്പക്കാരും.

നടപ്പാകാത്ത കമ്യൂണിസത്തിന്റ പിന്നാലേയാണെങ്കിലും മനുഷ്യസ്‌നേഹത്തിന്റെ പേരിലും വായിച്ച ചില പുസ്തകങ്ങൾ കാരണവും ആ പാർട്ടിയിൽ എത്തിപ്പോയ കുറേ നല്ല മനുഷ്യരോട് വ്യക്തികളെന്ന നിലയിൽ എതിർപ്പൊന്നും ഇല്ലായിരുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് എതിർപക്ഷത്തുള്ളവരെ സ്ഥിരം ആക്രമിക്കുന്ന സംഘടനയായിട്ടാണ് എസ്.എഫ്.ഐ യെ കാണാൻ കഴിഞ്ഞത്. എങ്കിലും അതിൽ വായനാശീലവും അറിവും പ്രഭാഷണചാതുര്യവുമാക്കെയുള്ള കുറേ യുവാക്കൾ ഉണ്ടായിരുന്നു. അവരിൽ പലരുടേയും ലളിത ജീവിതവും മാതൃകാപരമായിരുന്നു. ഭാവിയിൽ അവരെപ്പോലെയുള്ളവരുടേതായി ആ സംഘടനയും പാർട്ടിയും മാറുമെന്നാണ് പൊതുവേ കരുതപ്പെട്ടത്.

ശരീരം മുഴുവനും വെട്ടിനുറുക്കി ചന്ദ്രശേഖരനെന്ന മാന്യനെ കൊന്ന പാർട്ടിയോ അതിന്റെ നേതാക്കളോ ഇതുവരെ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല. മരിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യനെതിരെ പ്രചാരണം നടത്തി. ഇപ്പോൾ ആ മനുഷ്യന്റെ വിധവയുടെ പിറകേയാണ്. ഒരു സ്ത്രീയെന്ന പരിഗണന പോലും വിധവയായ ആ സാമാജികയ്ക്ക് നൽകാത്ത സി.പി.എം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടനയാണ്. അവർക്കെതിരെ സകല ആക്ഷേപങ്ങളും പറഞ്ഞ സി.പി.എം അവരുടെ ചികിത്സാ രേഖകൾ മോഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുകയെന്ന ക്രിമിനൽ കുറ്റം നടത്തിയിരിക്കുന്നു. അത് ന്യായീകരിക്കാൻ പാർട്ടി സെക്രട്ടറിയും.

ഇന്നത്തെ സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും ഭീകര സംഘടനകളെപ്പോലെ മാറിയിരിക്കുന്നു. കോളേജുകളിൽ മറ്റ് സംഘടനകളുടെ കൊടി കത്തിക്കൽ മാത്രമാണ് ഇന്ന് എസ്.എഫ്.ഐ യുടെ പ്രവർത്തനം. വോട്ട് ചോദിച്ചാൽ കാല് വെട്ടുമെന്ന് പരസ്യമായി പറയാൻ ഒരു ജില്ലാ സെക്രട്ടറിക്ക് മടിയില്ല. അദ്ധ്യാപകരെ പൂട്ടിയിടാനും അദ്ധ്യാപികയെ ആക്രമിക്കാനും നിയമപഠനം നടത്തുന്ന എസ്.എഫ്.ഐക്കാർക്ക് പോലും മടിയില്ല. ഇവരാണ് ഭാവിയിലെ നിയമജ്ഞരും സാമാജികരും മന്ത്രിമാരും ആകേണ്ടത്. ആ പാർട്ടിയുടെ ചരിത്രം നോക്കിയാൽ അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്.
രണ്ടാമതും ഭരണം കിട്ടിയെന്നതാണ് സി.പി.എമ്മിന്റെ ധിക്കാരത്തിന് കാരണം. കൊവിഡ് രോഗബാധയെ രാഷ്ട്രീയമായി ഉപയോഗിച്ചും കള്ളക്കണക്കുകൾ കാണിച്ചും മാത്രം നേടിയ ഭരണമാണിത്. പിന്നെ കുറേയധികം മനഷ്യർ രോഗഭയം കൊണ്ട് വോട്ടിടാൻ പോകാതിരുന്നതിനാലും. രണ്ടാം ഭരണം നേടാൻ വോട്ട് നൽകിയ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടർമാർമാർ ഈ ഭരണത്തിന് എതിരായിക്കഴിഞ്ഞു.
രണ്ടാം തവണ കിട്ടിയ ഭരണം കൂടി ഉപയോഗിച്ച് സി.പി.എം എന്ന കോർപ്പറേറ്റ് പ്രസ്ഥാനത്തിന്റെ ആസ്തി കൂട്ടുക മാത്രമാണ് സി.പി.എം നേതൃത്വത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ ഖജനാവ് സകല മാർഗങ്ങളിലൂടെയും മോഷ്ടിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം മുഴുവനും സി.പി.എം പാർട്ടിയിൽ എത്തിച്ചേരുകയാണ്. സംസ്ഥാനവും മുഴുവൻ ജനങ്ങളും സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുമ്പോൾ സി.പി.എമ്മിന്റെ മാത്രം ആസ്തി ദിവസവും കൂടുകയാണ്. സകലയിടത്തും പാർട്ടി ഭൂമി വാങ്ങുകയാണ്. കെട്ടിടങ്ങൾ കെട്ടുകയാണ്.

ഭരണത്തിന് ഇനിയും മൂന്നു കൊല്ലം ബാക്കിയുണ്ട്. ആ കാലമത്രയും ഭീകരതയും മോഷണവും അനുവദിച്ചാൽ ഈ ഭരണം കഴിയുമ്പോൾ സംസ്ഥാനം ബാക്കിയുണ്ടാവില്ല. അത് ഒരുപാട് പേർക്ക് മനസിലായിട്ടുണ്ട്. മാദ്ധ്യങ്ങൾക്കും.

സി.പി.എമ്മിന്റെ അഴിമതികളും അക്രമങ്ങളും അവസാനിപ്പിക്കാനുള്ള വർഷങ്ങളാണ് ബാക്കിയുള്ളത്. സി.പി.എമ്മിന്റെ എല്ലാ കൊള്ളരുതായ്മളെയും നമുക്ക് പ്രതിരോധിക്കണം. കേരള സംസ്ഥാനം ബാക്കിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പൗരന്മാരുടെയും ഉത്തരവാദിത്വമാണത്.