ന്യൂഡൽഹി: മതവിശ്വാസികളെ അകറ്റി നിർത്തില്ലെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. മത വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ലെന്നുമാണ് സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നത്.
സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. വർഗീയതയ്ക്കെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തുമെന്നും ബിജെപി ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
ബിജെപി സർക്കാരിന്റേത് അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണെന്ന് രാഷ്ട്രീയ അദ്ദേഹം പറഞ്ഞു. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

