രഞ്ജിത്തിന്റെ കൊലപാതകം: പ്രതികൾ കേരളം വിട്ടതായി വിജയ് സാഖ്‌റേ

ആലപ്പുഴ: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളം വിട്ടു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികൾക്ക് പുറത്തു നിന്നു സഹായം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു കേസുകളിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അറസ്റ്റിലായിട്ടില്ല. ഇപ്പോൾ അറസ്റ്റിലായവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും പ്രതികൾക്ക് വാഹനം തരപ്പെടുത്തി നൽകിയവരുമാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.