ന്യൂഡല്‍ഹി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 18 അംഗങ്ങളാണ് ഇന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗങ്ങളായത്.
ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി അര്‍പ്പിക്കുന്നതായും മനുഷ്യാവകാശ കൗണ്‍സിലിലെ അംഗങ്ങളുമായി ചേര്‍ന്നു മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.
വ്യാഴാഴ്ചയാണ് 76-ാം യുഎൻ പൊതുസഭ മനുഷ്യാവകാശ സമിതിയിലേയ്ക്കുള്ള 18 അംഗങ്ങളെ തെരഞ്ഞെടുത്തത്. 2022 ജനുവരി മുതൽ അടുത്ത മൂന്ന് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. 193 അംഗങ്ങളുള്ള സഭയിൽ കുറഞ്ഞത് 97 രാജ്യങ്ങളുടെ പിന്തുണയാണ് യുഎൻഎച്ച്ആര്‍സി അംഗത്വം ലഭിക്കാൻ വേണ്ടത്. എന്നാൽ ഇന്ത്യയ്ക്ക് അനുകൂലമായി 184 രാജ്യങ്ങളാണ് വോട്ട് ചെയ്തത്.