ബംഗളുരു: അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് ബംഗളുരുവിൽ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികൾക്കും 9 വയസിനും 19 വയസിനും മദ്ധ്യേ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കുട്ടികൾക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
രോഗബാധ കണ്ടെത്തിയതെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളിലായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ കുട്ടികളിൽ രോഗബാധ കണ്ടെത്തുന്നതിനെ ഗൗരവത്തോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്.
മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അവർക്ക് രോഗം വരാതിരിക്കാനുള്ള ഏക മാർഗം കുട്ടികളെ വീടുകൾക്കുള്ളിൽ തന്നെ നിർത്തുകയെന്നതാണെന്നും കർണാടക ആരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ കർശന കോവിഡ് നിയന്ത്രണങ്ങളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് കർണാടകയിൽ കർശനമായ നിയന്ത്രണങ്ങളാണുള്ളത്.

