തിരുവനന്തപുരം : വ്യാജപ്രചരണങ്ങൾ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷിക്കുന്നു. കോവിഡ് 19 രോഗത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ എല്ലാ അക്കൗണ്ടുകളും 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ക്രൈം എന്‍ക്വയറി സെല്ലും സൈബര്‍ഡോമും ഇതിന് വേണ്ടി പ്രവര്‍ത്തിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച് നടപടിയെടുക്കും. കോവിഡിനെതിരെയുള്ള ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയവ നടപ്പിലാക്കുന്നതിന് പൊലീസിന് ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ബക്രീദ് ദിനത്തില്‍ മുസ്ളിം പള്ളികളില്‍ 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സ്ഥലപരിമിതി അനുസരിച്ച് എണ്ണത്തില്‍ കുറവ് വരുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.
2020-07-29