അഭ്യൂഹങ്ങൾക്ക് വിരാമം; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപെടുത്തി

ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപെടുത്തി. നവംബർ 21ന് നടന്ന ഹിയറിംഗിൽ ചെന്നൈ കോടതിയാണ് വിവാഹമോചനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെയുള്ള മൂന്ന് തവണത്തെ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇവർ ഒരുമിയ്ക്കുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അവസാന ഹീയറിംഗ് ദിനത്തിൽ ഇവർ കോടതിയിൽ ഹാജരായി വിവാഹ മോചനം നേടി.

ധനുഷും ഐശ്വര്യയും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ 2022ൽ ഇരുവരും അറിയിച്ചിരുന്നു. പിന്നീട് ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ഒന്നിച്ച് ജീവിക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു.

2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു അത്.. ഇന്ന ഞങ്ങളുടെ വഴികൾ പിരിയുന്നിടത്താണ് തങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത നൽകണമെന്നായിരുന്നു 2022ൽ ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.