ബലാത്സംഗ കേസ്; സിദ്ദിഖിനെ ചോദ്യം ചെയ്ത് പോലീസ്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് പോലീസ്. ചോദ്യം ചെയ്യലിന് ശേഷം താരത്തെ പോലീസ് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല. 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്,ഫോൺ എന്നിവ കൈവശമില്ലെന്നാണ് സിദ്ദിഖ് പോലീസിനെ അറിയിച്ചത്. എസ്പി മെറിൻ ജോസഫ് പ്രാഥമികമായ വിവരങ്ങൾ ചോദിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഹോട്ടലിൽ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.

അതേസമയം, സിദ്ദിഖ് ഇന്ന് ബാങ്ക് അക്കൗണ്ട് രേഖകൾ പോലീസിന് കൈമാറി. നാല് അക്കൗണ്ട് വിവരങ്ങളാണ് പോലിസ് ആവശ്യപ്പെട്ട പ്രകാരം ഇന്ന് സിദ്ദിഖ് കൈമാറിയത്.