അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു സംസ്കാരം നാളെ വീട്ടുവളപ്പിൽ

ഷിരൂർ: ഷിരൂരിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ട ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു. കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിക്കും.

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും കാർവാർ എംഎൽഎ സതീഷ് സെയ്ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്ന് സതീഷ് സെയ്ൽ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ അർജുന്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.

അകപ്പെട്ട് മരിച്ച മലയാളി ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിന്റെ അവസാന മടക്ക യാത്രയാണിത്. ആംബുലൻസിലെ അനുഗമിക്കും.

ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ രാവിലെ പൂളാടിക്കുന്നിൽ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും.

അർജുന്റെ വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.