ബലാത്സംഗ കേസ്; സിദ്ധിഖിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: നടൻ സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സിദ്ധിഖ് നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് സിദ്ധിഖ് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ ആരോപണം. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി പീഡന പരാതിയുമായി രംഗത്തെത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ബലാത്സംഗം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് സിദ്ദിഖിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.