ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്ര സർക്കാർ. 1966 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസർക്കാർ നീക്കിയത്. സർക്കാർ ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും എക്സിലൂടെ ങ്കുവെച്ചിട്ടുണ്ട്. 58 വർഷങ്ങൾക്ക് മുൻപ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘടനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സർക്കാർ പിൻവലിച്ചതായി അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
നിരോധനത്തിൽ കോൺഗ്രസിന്റേയും ഇന്ദിരയുടേയും പങ്കിനെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നു.’ 1966 നവംബർ 7 ന് പാർലമെന്റിൽ ഗോഹത്യക്കെതിരെ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ആർഎസ്എസിനും ജനസംഘത്തിനും വേണ്ടി ലക്ഷങ്ങൾ ഒത്തുകൂടി. പൊലീസ് വെടിവെപ്പിൽ പലരും മരിച്ചു. ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും സ്വാധീനം കണ്ട് നടുങ്ങിയ ഇന്ദിരാഗാന്ധി സർക്കാർ, 1966 നവംബർ 30-ന്, ജീവനക്കാരെ ആർഎസ്എസിൽ ചേരുന്നത് വിലക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

