28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമം; ഇനി സജീവ രാഷ്ട്രീയത്തിലേക്കെന്ന് നികേഷ് കുമാർ

കൊച്ചി: 28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എം വി നികേഷ് കുമാർ. റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നും നികേഷ് കുമാർ ഒഴിഞ്ഞു.

ഇനി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് നികേഷ് കുമാറിന്റെ തീരുമാനം. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2016ൽ എൽഡിഎഫ് സ്ഥാനാർഥിയായി നികേഷ് കുമാർ കണ്ണൂർ അഴീക്കോട് മത്സരിച്ചിരുന്നു. എന്നാൽ, മുസ്ലിം ലീഗ് സ്ഥാനാർഥി കെ എം ഷാജിയോട് പരാജയപ്പെടുകയായിരുന്നു. 2003 ൽ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റ നികേഷ് കുമാർ പിന്നീട് 2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചിരുന്നു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് നികേഷ് കുമാർ. 1973 മെയ് 28 നാണ് എം വി നികേഷ് കുമാർ ജനിച്ചത്.