ലോക്സഭാ തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. 42 സ്ഥാനാർത്ഥികളെയാണ് പശ്ചിമബംഗാളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യത്തെ തകർത്തുകൊണ്ടാണ് മമതയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.

പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ എംപിയായിരുന്ന മഹുവാ മൊയ്ത്ര തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്. അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ നിന്നാണ് മത്സരിക്കുക. മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താനും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബഹറം പൂരിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻ ക്രിക്കറ്റ് താരം കീർത്തിയാസാദ് ദുർഗാപൂരിലും സിനിമാതാരം ശത്രുഘ്നൻ സിൻഹ അസൻസോളിലും മത്സരിക്കും.

ജാഥ പൂരിൽ സയോനി ഘോഷാണ് സ്ഥാനാർത്ഥി. ശ്രീരാം പുരിയിൽ കല്യാൺ ബാനർ മത്സരിക്കും. ഡാർക്ക് ലിങ്കിൽ ഗോപായും മുർഷിദാബാദിൽ അബു താഹിർ ഖാനും ജനവിധി തേടും. അതേസമയം ബംഗാളിനും പുറമേ അസമിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് മമതാ ബാനർജി പ്രഖ്യാപിച്ചത്. ഇതിനിടെ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിൽ അതിർത്തി രേഖപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.