ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി, ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. മോദിക്ക് താഴെ രണ്ടും മൂന്നും സ്ഥാനങ്ങളിലായി മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66%), സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് (58%) എന്നിവരാണ് .
ആറാം സ്ഥാനത്ത് 41% റേറ്റിംഗുമായി ഇറ്റലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മലോണി ഉണ്ട്. അതേസമയം 37% റേറ്റിംഗുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് എട്ടാം സ്ഥാനത്താണ്. ഈ സര്‍വേ നടത്തിയത് ജി-20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ്. അതിലാണ് മോദിക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചത്. അദ്ദേഹത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചത് 18 ശതമാനം പേര് മാത്രമാണ് . ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു.

