ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം എൽ എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. . രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കായിരുന്നു നിയമസഭയിലെ സത്യപ്രതിജ്ഞ. . ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്കെത്തുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37.719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയാണ്.
മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടിന്റെ 61 ശതമാനവും ചാണ്ടി ഉമ്മന്‍ വാരി കൂട്ടി. 14.726 വോ്ട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ യു ഡി എഫിന് കൂടിയപ്പോള്‍ 12,684 വോട്ടുകള്‍ എല്‍ ഡി എഫിന് കുറഞ്ഞു. ബിജെപിക്കാവട്ടെ വെറും 6447 വോട്ടുകല്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.പുതുപ്പള്ളിയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്നും എകെ ആന്റണി പറഞ്ഞു. എംഎല്‍എ ആയതിന് ശേഷം തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടില്‍ സന്ദര്‍ശിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. തന്റെ പിതാവിന് നല്‍കിയ പിന്തുണ എ.കെ. ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
53 വര്‍ഷം പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനെയും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം. ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ലെന്നത് ശ്രദ്ധേയമാണ്.