വടക്കുകിഴക്കൻ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കില്ലെന്ന മുഖ്യപ്രതിപക്ഷമായ ടിപ്ര മോതയുടെ തീരുമാനം ബിജെപിക്ക് നേട്ടമാകുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. എന്നാൽ ഈ നീക്കത്തിലൂടെ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെന്നാണ് സിപിഐഎം അവകാശപ്പെടുന്നത്. സെപഹിജാല ജില്ലയിലെ ധൻപൂർ, ബോക്സാനഗർ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്ന് തിപ്ര മോത അറിയിച്ചിരുന്നു.
ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിൽ ചേരാത്തതിനാൽ തിപ്ര മോതയുടെ തീരുമാനം ശ്രദ്ധേയമാണ്. ഈ തീരുമാനം പാർട്ടിക്ക് തീർച്ചയായും നേട്ടമുണ്ടാക്കും. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കുമെന്ന് വിശ്വസിക്കുന്നതായി ബിജെപി വക്താക്കളും അറിയിച്ചു.
ബി.ജെ.പിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടെന്ന് ഉപതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന സാഹ പറഞ്ഞു.
ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള 50 ശതമാനത്തിലധികം വോട്ടർമാരുള്ള ബോക്സാനഗർ സീറ്റ് ബിജെപിക്ക് നഷ്ടപ്പെട്ടു, പക്ഷേ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് ധന്പൂരിൽ വിജയത്തിന് കാരണമായത്.
ഇത്തവണ തെറ്റിദ്ധാരണ നീക്കാൻ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാത് സബ്കാ വികാസ്എന്ന മുദ്രാവാക്യം കൊണ്ടാണ് ഇത് സാധ്യമായത്. പ്രധാനമന്ത്രി എല്ലാവർക്കുമായി പ്രവർത്തിക്കുന്നു, ഏതെങ്കിലും പ്രത്യേക വിഭാഗം ജനങ്ങൾക്ക് വേണ്ടിയല്ല, എന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, തിപ്ര മോത പ്രവർത്തകർ ഇടതുപക്ഷ പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അവകാശപ്പെട്ടു.
തിപ്ര മോതയുടെ, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന പ്രഖ്യാപനംഒരു തന്ത്രപരമായ പ്രസ്താവനയാണ്. എന്നാൽ, തിപ്ര മൊതയിലെയും സി.പി.ഐ.എമ്മിലെയും പ്രവർത്തകർ ഉപതെരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതാണ് അടിസ്ഥാന യാഥാർത്ഥ്യം. കൂടാതെ, അവരും (തിപ്ര മോത) ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരോട് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടിപ്ര മോതയുടെ തീരുമാനം ബിജെപി വിരുദ്ധ വോട്ടുകളുടെ വിഭജനം തടയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകൾ സെപ്റ്റംബർ എട്ടിന് എണ്ണും.
സിപിഐ എം എംഎൽഎ സാംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗർ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്, കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് ധന്പൂരിലെ നിയമസഭാംഗത്വം രാജിവെച്ചതോടെ ഈ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാവുകയും ചെയ്തു.

