കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഫലം കണ്ടു ; ഇനി മുതൽ ഒരു കിലോ സവാള 25 രൂപയ്ക്ക് ലഭിക്കും

ന്യൂ ഡൽഹി : ഉയർന്നു നിൽക്കുന്ന സവാള വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ സവാള കയറ്റുമതിയ്ക്ക് 40% തീരുവ ഏർപ്പെടുത്തിയിരുന്നു. ഈ നീക്കത്തിന് പിന്നാലെ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ സവാള നൽകാനുള്ള ഇടപെടലുമായി കേന്ദ്രം. ഇതോടെ കിലോയ്ക്ക് 25 രൂപ നിരക്കിൽ നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് സവാള വിതരണം ചെയ്യുന്നത്.

ചില്ലറ വില്പന ശാലകൾ വഴിയും മൊബൈൽ വാനുകൾ വഴിയും വില്പനയ്ക്ക് എത്തിക്കാനായി സവാളയുടെ ബഫർ സ്റ്റോക്ക് 3 ലക്ഷം മെട്രിക് ടണിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഒക്ടോബറിൽ നടക്കുന്ന വിളവെടുപ്പ് വരെയെങ്കിലും സവാളയുടെ വില കുറയ്ക്കാനാണ് സർക്കാർ ഇതിലൂടെ പദ്ധതിയിടുന്നത്.

സവാള, ഉരുളകിഴങ്ങ് എന്നിങ്ങനെയുള്ള നിത്യോപയോഗ സാധങ്ങളുടെ വർദ്ധനവിനെ സംബന്ധിച്ച് റിസർവ് ബാങ്ക് ലേഖനം വന്നതോട് കൂടിയാണ് സവാള കയറ്റുമതിക്ക് 40 % തീരുവ സർക്കാർ ഏർപ്പെടുത്തിയത്. കടുത്ത വേനൽ മൂലം സവാളയുടെ വിളവ് കുറഞ്ഞതാണ് ക്രമാനുഗതമായി ഇത്തരത്തിൽ വില വർധിക്കാൻ കാരണമായത്.