തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി സർക്കാർ ആദ്യ ഘട്ടം ചിലവാക്കിയ 50 കോടിക്ക് സമാധാനം പറഞ്ഞിട്ട് പുതിയ പദ്ധതിയിലേക്ക് ചാടിയാൽ മതിയെന്ന് സുധാകരൻ. മഞ്ഞ കുറ്റിക്ക് ചിലവായ പൈസ,ഉപയോഗിക്കാതെ കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലം ആയിരക്കണക്കിന് കേസുകൾ തുടങ്ങിയവയെ സംബന്ധിച്ചു മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് സുധാകരൻ കൂട്ടി ചേർത്തു.സിൽവർ ലൈൻ പദ്ധതി തയ്യാറാക്കിയ കമ്പനിക്ക് 22 കോടി,ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് 13 കോടി പ്രതിവർഷ ശമ്പളം ഉൾപ്പെടെ ഓഫീസ് പ്രവർത്തിക്കാൻ 20 കോടി, മഞ്ഞ കുറ്റി സ്ഥാപിക്കാൻ 1.48 കോടി രൂപ, പ്രചാരണം,കൈപ്പുസ്തകം എന്നിങ്ങനെ 50 കോടിയാണ് ഇത് വരെയുള്ള ചിലവ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഈ ചിലവ് അധികമാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന്റെ പേരിലുള്ള കേസിൽ കോടതി കയറിയിറങ്ങുന്ന ആളുകളുടെ അവസ്ഥ മുഖ്യമന്ത്രി ഓർക്കാത്തതെന്തെന്നും സുധാകരൻ പറഞ്ഞു. പദ്ധതി മരവിച്ചെങ്കിലും ഇതിൽ കുത്തിനിറച്ച സി പി എം നേതാക്കളുടെ ബന്ധുക്കൾ സർക്കാർ ചിലവിൽ തുടരുന്നതായും തങ്ങളുടെ എതിർപ്പ് കൊണ്ടാണ് ഇത് നടപ്പാക്കാദി പോയതെന്നും അദ്ദേഹം വ്യക്തമാക്കി . സിൽവർ ലൈൻ എതിർത്ത് നിന്ന ബി ജെ പി പുതിയ പദ്ധതി പിന്താങ്ങുന്നതിൽ ദുരൂഹത ഉണ്ടെന്നും കെ പി സി സി ജനറൽ സെക്രട്ടറി പറഞ്ഞു

