Kerala (Page 943)

ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഭക്ഷണം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യത്തോടെയിരിക്കാനും നല്ല ഭക്ഷണങ്ങൾ കഴിക്കണം. പോഷക സമ്പുഷ്ടമായ അഞ്ച് പ്രഭാത ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

  1. ഇഡ്ഡലി

ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ഇഡ്ഡലി. ഇഡ്ഡലി കഴിച്ചാൽ ദഹന പ്രക്രിയ വേഗത്തിലാകും. ഇഡ്ഡലി കഴിച്ചാൽ അമിതവണ്ണം ഉണ്ടാകുകയുമില്ല.

  1. ഓട്‌സ്

ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്‌സ്. ഇരുമ്പ്, ബി വിറ്റാമിനുകൾ, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക്, സെലിനിയം എന്നിവ ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

  1. ഓംലറ്റ്

പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. ഒരു മുട്ടയിൽ കുറഞ്ഞത് 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിന് ആവശ്യമായ ദൈനംദിന പ്രോട്ടീൻ ആവശ്യകത പൂർത്തിയാക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് ഓംലറ്റ്.

  1. ഉപ്പുമാവ്

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ഉപ്പുമാവ്. ഇത് കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ നിലനിൽക്കാൻ ആവശ്യമായ ഊർജ്ജം ശരീരത്തിന് ലഭിക്കും.

  1. വെജിറ്റബിൾ സാൻഡ്‌വിച്ച്

പോഷകസമ്പന്നമായ ഭക്ഷണമാണ് വെജിറ്റബിൾ സാൻഡ്‌വിച്ച്. അതിനാൽ ഇത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിന് വേണ്ട പോഷക ഘടകങ്ങളും പ്രോട്ടീനുമെല്ലാം ഇതിൽ നിന്നും ലഭിക്കും.

തിരുവനന്തപുരം: കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി സാമൂഹ്യ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നുവെന്നും ഇതിനെ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചു. ലഹരി മരുന്ന് ഉപയോഗത്തിനെതിരെ സർക്കാർ തലത്തിൽ നിയമം നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കു മരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണം. ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കർമ്മപദ്ധതി നടപ്പിലാക്കുക. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ രൂപീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ വിദ്യാലയങ്ങളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്ക്‌ല്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു.

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ഹൈക്കോടതി. ഇത്തരം അപകടം ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

‘ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ചയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ? രണ്ട് മാസത്തിനുള്ളില്‍ എത്ര പേര്‍ മരിച്ചു? ആലുവ പെരുമ്പാവൂര്‍ റോഡിന്റെ ചുമതല ഏത് എഞ്ചിനീയര്‍ക്ക് ആയിരുന്നു? എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയര്‍മാര്‍? കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ട്? എന്‍ജിനീയര്‍മാര്‍ എന്താണ് പിന്നെ ചെയ്യുന്നത്? ഇത്തരം കുഴികള്‍ എങ്ങനെയാണ് അവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നത്? തൃശ്ശൂര്‍ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാല്‍ ഭയാനക അവസ്ഥയിലാണ്’- കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം, ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മരിച്ചയാളുടെ മകന്‍ പറഞ്ഞെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഷുഗര്‍ ലെവല്‍ കുറവായിരുന്നു എന്ന് മകന്റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാക്കാനെന്നും മരിച്ച ആളെ ഇനിയും അപമാനിക്കാനില്ലെന്നും കോടതി മറുപടി നല്‍കി.

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരം നടപടികളിൽ നിന്നും പിന്തിരിപ്പിക്കാൻ ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്ന് അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കുന്നു. തെരുവുനായ ശല്യത്തിൽ ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം.ഓരോ SHO മാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും അനിൽ കാന്ത് നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി ഇത്തരമൊരു നടപടി സ്വീകരിച്ചത്.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും വളർത്തുനായക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ(എസ്എച്ച്ഒ) മാർ ഇതിൽ ബോധവത്കരണം നടത്തണമെന്നും സർക്കുലറിൽ പറയുന്നു. തെരുവുനായ ആക്രമണം രൂക്ഷമാണെന്ന് പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾ അത് അധികൃതരെ അറിയിക്കണം. സർക്കുലർ എസ്എച്ച്ഒമാർ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി അറിയിച്ചു.

തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്‌സ് വകുപ്പിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ‘കാണിക്കർ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ ഡോക്യുമെന്റെഷൻ’ പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.

ഒരു ഒഴിവാണുള്ളത്. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 30,000 രൂപ വരുമാനം. 36 വയസ്സിൽ താഴയുള്ളവർക്കു മാത്രമാണ് അപേക്ഷിക്കേണ്ടത് . പിന്നോക്ക വിഭാഗക്കാർക്കു നിയമാനുസൃത ഇളവ് ലഭിക്കും. സെപ്തംബർ 20 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി കിർത്താഡ്‌സ്. kerala.gov.in എന്ന വെബ്‌സൈറ്റിലെ ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം.

ഇടുക്കി: കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടിക്കെതിരെ തൊഴിലാളികൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നും മന്ത്രി അറിയിച്ചു.

യൂണിയനുകൾ നേരത്തെ സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ അനിശ്ചിത കാല സമരം നടത്താനാണ് തൊഴിലാളികൾ തീരുമാനിച്ചത്. ടിഡിഎഫ് വർക്കിംഗ് പ്രസിഡണ്ട് എം വിൻസെന്റ് എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫിൽ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചർചയിൽ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാൽ തൽക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങൾ കൂടുതലുള്ളതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആദ്യം സിപിഎം ഭരത് ജോഡോ യാത്രയെ എതിർത്തിരുന്നു.

കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നായിരുന്നു സിപിഎം പരിഹസിച്ചിരുന്നത്. ആരെയാണ് കോൺഗ്രസ് നേരിടാൻ ശ്രമിക്കുന്നതെന്ന ചോദ്യവും സിപിഎം ഉന്നയിച്ചിരുന്നു. സംസ്ഥാന നേതാക്കളും പി.ബി. നേതാക്കന്മാർ ഉൾപ്പെടെയുള്ളവരും പരസ്യപ്രതികരണം നടത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഈ നിലപാടിൽ നിന്നെല്ലാം മാറി യാത്രയെ എതിർക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സിപിഎം. വ്യാഴാഴ്ച ചേർന്ന സിപിഎം പിബി യോഗം വിഷയം ചർച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.

കൽപ്പറ്റ: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം. സിപിഐയുടെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിൽ സിപിഐയുടെ വളർച്ച പോരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന് ആളുണ്ടാകും. എന്നാൽ തെരഞ്ഞെടുപ്പ് സമയം ചിലർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലയനം എന്ന സങ്കൽപ്പം സിപിഐക്കില്ല. സിപിഐ ആരുമായും ലയിക്കില്ല. കമ്മ്യൂണിസ്റ്റ് ഐക്യത്തെ സിപിഐ തളളി പറയില്ല. എന്നാൽ ലയനം എന്ന പൈങ്കിളി പദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

സിപിഐ ജനങ്ങളുമായി അകന്ന് നിൽക്കുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.വീഴ്ച നമ്മളുടേത് തന്നെയാണ്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തയ്യാറാവണം. അർജന്റീന, കൊളംബിയ, അന്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾ പറയുമെന്നും എന്നാൽ നാട്ടിലെ കാര്യങ്ങൾ അറിയില്ല പറയില്ലെന്നും അദ്ദേഹം വിമർശിച്ചു.

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സമർപ്പിച്ച അപ്പീൽ തള്ളി ഹൈക്കോടതി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ പ്രതിയായ മുഹമ്മദ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

അതേസമയം, മുഹമ്മദ് നിസാമിന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2015 ജനുവരി 29ന് പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16 നാണ് മരണപ്പെട്ടത്.

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി സിപിഎം. വിഷയം സിപിഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. തമിഴ്‌നാട്ടിൽ വിജയിപ്പിച്ചെടുത്ത തന്ത്രം ഏറ്റെടുക്കാനുള്ള ധാരണയാണ് സി പി എം പൊളിറ്റ് ബ്യൂറോയിലുണ്ടായത്. എം കെ സ്റ്റാലിൻ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡി എം കെയ്‌ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ് മത്സരിച്ചത്. ഈ തന്ത്രം വിവിധ സംസ്ഥാനങ്ങളിൽ പയറ്റുന്നതാണ് നല്ലതെന്നാണ് സിപിഎം അഭിപ്രായപ്പെടുന്നത്.

സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി യോജിച്ച് സഖ്യം ഉണ്ടാക്കുമെന്നും യോഗത്തിൽ ധാരണയായി. ബിജെപിക്കെതിരെ തമിഴ്‌നാട് മോഡൽ സഖ്യത്തിന് സംസ്ഥാനങ്ങളിൽ ശ്രമിക്കാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിൽ പ്രാധാന്യം നൽകാമെന്നാണ് സിപിഎം ലക്ഷ്യമിടുന്നത്.

അതേസമയം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം പിന്തുണച്ചു. കേരളത്തിലെ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങൾ കൂടുതലുള്ളതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആദ്യം സിപിഎം ഭാരത് ജോഡോ യാത്രയെ എതിർത്തിരുന്നു.