Kerala (Page 943)

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇൻഡിഗോ മാനേജർക്കെതിരെ പരാതി കൊടുത്ത സാഹചര്യത്തിലാണ് ഇ പി ജയരാജൻ വി ഡി സതീശനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. വേറെ പണിയില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇൻഡിഗോ മാനേജർക്കെതിര പരാതി കൊടുക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.

കേസ് കൊടുത്തോട്ടെ. ഇവിടെ ആർക്കും കേസ് കൊടുക്കാൻ അവകാശമുണ്ട്. പ്രതിപക്ഷ നേതാവ് എന്തുകണ്ടിട്ടാണ് കേസ് കൊടുക്കുന്നത്. വേറെ പണിയൊന്നും ഇല്ലാത്തവർ കേസ് കൊടുക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതിനോട് പ്രതികരിക്കാനില്ല. രാഷ്ട്രീയ പ്രശ്നങ്ങളോ ജനങ്ങളുടെ പ്രശ്നങ്ങളോ ഉന്നയിച്ചാൽ മറുപടി നൽകാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർപോർട്ട് മാനേജർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്നാണ് വി ഡി സതീശന്റെ ആരോപണം. റിപ്പോർട്ട് പച്ചക്കള്ളമാണെന്നും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ സ്വദേശിയായ എയർപോർട്ട് മാനേജർ ഇത്തരമൊരു റിപ്പോർട്ട് നൽകിയതെന്നും സതീശൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി ജലീലിന്റെ ബിനാമിയാണെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനു മറുപടിയായാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും സ്വപ്‌ന ആരോപിച്ചിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും കോണ്‍സല്‍ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

മലപ്പുറം: യുഡിഎഫിനെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പേരിൽ കോൺഗ്രസ് ഡൽഹിയിൽ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് യുഡിഎഫിനെതിരെ വിമർശനവുമായി കെ ടി ജലീൽ രംഗത്തെത്തിയത്.

ഇ ഡി അന്വേഷണത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോൺഗ്രസിന് രണ്ട് നയമാണെന്നാണ് ജലീൽ ആരോപിക്കുന്നത്. ഫേസ്ബുക്കിൽ പങകുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് പ്രതിഷേധത്തേത്തുടർന്ന് സംഘർഷമുണ്ടായെന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചു. ജലീലിനെ ചോദ്യം ചെയ്ത ഇ ഡി പത്തരമാറ്റ് തങ്കം. രാഹുൽജിയെ ചോദ്യം ചെയ്ത ഇ ഡി തനി ചപ്പിളിയായ പിച്ചള. ഇതെന്തു നീതി ഇതെന്തു ന്യായമെന്ന് അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കം.
രാഹുൽജിയെ ചോദ്യം ചെയ്ത ഇ.ഡി തനി ചപ്പിളിയായ പിച്ചള.
ഇതെന്തു നീതി ഇതെന്തു ന്യായം,
പറയട പറയട കോൺഗ്രസ്സേ,
മൊഴിയട മൊഴിയട
മുസ്ലിംലീഗേ

തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ മാസ്റ്റർ ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനുമുള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഗോത്ര സമുദായങ്ങൾക്കിടയിൽ ജോലി ചെയ്ത പരിചയം അഭിലഷിണീയം. പ്രതിഫലം പ്രതിമാസം 25,000 രൂപ. ഒമ്പതു മാസമാണ് കാലാവധി. അപേക്ഷകർക്ക് 2022 ജൂൺ ഒന്നിന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടിക പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.

ഉദ്യോഗാർഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ kirtads.kerala.gov.in ലെ ഗൂഗിൽ ഫോം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂലൈ നാലിന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ ഇ-മെയിൽ വഴിയോ അറിയിക്കും.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്.

‘സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞത് അസംബന്ധമാണ്. ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണമാണ്. സ്വപ്ന ആരോപിച്ചതുപോലെ ഷാര്‍ജയില്‍ ഒരു കോളേജ്‌ ഇല്ല. അതിന് സ്ഥലം ലഭിക്കാന്‍ ഞാന്‍ ഇടപെട്ടിട്ടില്ല. ഷാര്‍ജ ഷെയ്ഖിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലിന്റെ നമ്ബര്‍ എന്റെ കൈവശമില്ല. ഇരുവരുമായി വ്യക്തിപരമായി ഒരു ബന്ധവുമില്ല. ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ ഞാന്‍ വളര്‍ന്നോ? കൈക്കൂലി നല്‍കിയെന്ന സ്വപ്നയുടെ പരാമര്‍ശത്തില്‍ യാതൊരു ലോജിക്കുമില്ല. അന്വേഷണ ഏജന്‍സികള്‍ വിശദമായി മൊഴി എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസാണ്. കുറ്റപത്രത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. അവര്‍ പറഞ്ഞത് തീര്‍ത്തും തെറ്റാണ്. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നറിയില്ല. മാധ്യമങ്ങള്‍ ഇതൊക്കെ മനസിലാക്കി വീണ്ടും ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്’- അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ന് ഉച്ചക്ക് 12.30ന് മാധ്യമങ്ങളെ കാണുമെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍, നിയമസഭാ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങള്‍ ആണ് നടത്തിയത്. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്ബനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഷാര്‍ജയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. രഹസ്യമൊഴി നല്‍കുന്നതിന്റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്‌ന ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

അതേസമയം, കെ.ടി ജലീല്‍ നല്‍കിയ പരാതിയിന്മേല്‍ സ്വപ്നയുടെ രഹസ്യ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇ.ഡിയോ എന്‍.ഐയോ കേസില്‍ അന്വേഷണം നടത്തിയേക്കും.

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. പ്രതിമാസം 1,90,000 രൂപ ഫെലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്.

പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവു ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 26നു രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

kodiyeri

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിഷേധക്കാർ വിമാനത്തിൽ കയറുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ജീവനക്കാർ മുഖ്യമന്ത്രിയെ നേരത്തെ തന്നെ വിവരം ധരിപ്പിച്ചിരുന്നു. യാത്രക്കാരെന്ന നിലയിൽ ആരെയും തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് സിപിഎം നേതാക്കൾ നടത്തിയത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോഴായിരുന്നു സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ. നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്.

അതേസമയം, സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ തലവനായ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പ്രത്യേക സംഘം അന്വേഷിക്കും

kavya

കൊച്ചി: നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് നടപടി. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി ഇവർക്ക് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ക്രൈബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മൊബൈൽ സേവന ദാതാക്കളിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ടി എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്.

ആരോഗ്യത്തിനും ചർമ്മിനും ഏറെ ഗുണകരമായ ഒന്നാണ് പഞ്ചസാര. പഞ്ചസാരയിൽ നിന്നും ശരീരത്തിന്റെ പ്രാഥമിക ഇന്ധന സ്രോതസ്സായ ഗ്ലൂക്കോസ് ലഭിക്കുന്നു. നമ്മുടെ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പഴങ്ങളോ പാലുൽപ്പന്നങ്ങളോ കൈയ്യിൽ കരുതേണ്ടത് ആവശ്യമാണ്. കാരണം, പെട്ടെന്നുള്ള ക്ഷീണത്തിൽ നിന്നും ഉടനടി ആശ്വാസം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

മധുരം കഴിക്കുന്നത് നമ്മെ പെട്ടെന്ന് സന്തോഷകരമായ ഒരു മാനസികാവസ്ഥയിലേയ്ക്ക് നയിക്കും. മധുരം കഴിയ്ക്കുമ്പോൾ മസ്തിഷ്‌കത്തിൽ ഡോപാമൈൻ കുതിച്ചുയരാൻ കാരണമാകും. അതിനാൽ പഞ്ചസാര കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

പഞ്ചസാര കൊണ്ട് ചർമ്മത്തിന് ഏറെ ഗുണങ്ങൾ ഉണ്ട്. AHA അല്ലെങ്കിൽ Alpha Hydroxy Acid പഞ്ചസാരയിൽ കാണപ്പെടുന്നു. പഞ്ചസാര സ്‌ക്രബായി ഉപയോഗിക്കുന്ന അവസരത്തിൽ ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യും. കൈമുട്ടുകൾ, കാൽമുട്ടുകൾ, കക്ഷം തുടങ്ങിയ ഭാഗങ്ങൾ, ചർമ്മം കൂടുതൽ ദൃഡമായതും നിറം കുറഞ്ഞതുമായിരിക്കാം. ഈ പ്രശ്നം മാറ്റാനും പഞ്ചസാര സ്‌ക്രബായി ഉപയോഗിക്കാം.